ഇതുവരെ വായിച്ചവയിൽ വച്ച് എനിക്ക് എറ്റവും പ്രിയപ്പെട്ട കവിതകളാണ് "അമാവാസി"യും "ഡ്രാക്കുള"യും. ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടാണ് രണ്ടിന്റെയും രചയിതാവ്. "ആനന്ദധാര"യും "സന്ദർശന"വും പിറന്നു വീണത് ആ തൂലികത്തുമ്പിൽ തന്നെയാണ് എന്ന നിലയ്ക്ക് എനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് അദ്ദേഹം....
"പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ…..
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ ……..
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ …….
നിന്റെ മക്കളിൽ ഞാനാണനാഥൻ…………"
കഴിഞ്ഞ പതിനെട്ട് വർഷമായി മലയാളി ഏറ്റവും കൂടുതൽ നെഞ്ചേറ്റി ലാളിച്ച വരികളാണിവ. വർഷങ്ങളായി യുവജനോത്സവവേദികളിലും സാഹിത്യ സദസ്സുകളിലും മുഴങ്ങിക്കേൾക്കുന്ന വരികൾ.....
(വളരെ കാലം മുമ്പ് എഴുതിയ കത്താണിത്. സങ്കടങ്ങൾ മനസ്സിൽ കൂടു കൂട്ടുമ്പോൾ ഞാനീ കത്തെടുത്ത് വായിക്കും. അപ്പോൾ കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല)
ഹൃദയപൂർവ്വം, നിനക്കായി ഞാൻ തന്നെ എഴുതുന്നു.പ്രിയപ്പെട്ട അഞ്ജു,
നന്മകൾ മുഴുവൻ നഷ്ടപ്പെട്ട്, കൺചിമ്മിത്തുറക്കുന്ന വേഗതയിൽ, ഈ യുഗത്തിന്റെ അകവും പുറവും മുഴുവൻ അന്ധകാരം കൊണ്ട് ....
പ്രിയപ്പെട്ട സാഗർ,
നിന്റെ വാക്കുകളുടെ പൊരുൾ ഞാനറിയുന്നു. അതെ, ഇതാണ് ലോകത്തിന്റെ ഹൃദയം; ഈ അക്ഷരങ്ങളുടെ ലോകം. ഈ വായു ശ്വസിക്കാനും, ഈ വെളിച്ചം നുകരാനും കഴിയുന്നത് ഏറെ നിർവൃതിപ്രദം.
അക്ഷരങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന തെളിയാത്ത അക്ഷരങ്ങൾ വായിച്ചെടുക്കാൻ കഴിയുമ്പോഴാണ് നീയും....
അനുഭവങ്ങൾക്കും ഓർമ്മകൾക്കുമിടയിൽ അസ്വസ്ഥമായ അകലം, ഒരു നിമിഷം പോലും നമ്മിൽ നിന്ന് വിട്ടു മാറാൻ കൂട്ടാക്കാത്ത വേദന..... സന്തോഷത്തിന്റെ നൈമിഷികത... സാമൂഹ്യ ചുറ്റുപാടുകളുടെ സമ്മർദ്ദം... അപകർഷതയുടെ ആത്മനൊമ്പരം... എല്ലാം ചില്ലുജീവികളെ പോലെ സുന്ദരമാണ്.....
പ്രിയ സുഹൃത്തേ
കഴിഞ്ഞ കത്ത് അവസാനിപ്പിച്ചിടത്ത് നിന്നു ഞാൻ തുടങ്ങട്ടേ.
നിന്റെ ഗ്രാമത്തിന്റെ വർത്തമാനകാലചിത്രം ഇങ്ങിനെ നീളുന്നു... ഒരു അന്യമായ, വന്യമായ സംഗീത സംസ്കാരം നിന്റെ കൊച്ചു ഗ്രാമത്തേയും കീഴ്പ്പെടുത്തുകയാണ്. അതിന്റെ തീക്ഷ്ണ ജ്വാലകൾ ഉയർത്തുന്ന ഉന്മാദത്തിൽ നീ മറക്കുന്നത് ...